കേരള ഭാഗ്യക്കുറിയിലെ പൂജാ ബമ്പർ ടിക്കറ്റുകളുടെ വിൽപ്പനയിൽ അടുത്തിടെ അപൂർവമായ രീതിയിൽ വലിയ ഇടിവ് അനുഭവപ്പെട്ടിട്ടുണ്ട്.

general
November 15, 2025-ൽ പ്രസിദ്ധീകരിച്ചത്
കേരള ഭാഗ്യക്കുറിയിലെ പൂജാ ബമ്പർ ടിക്കറ്റുകളുടെ വിൽപ്പനയിൽ അടുത്തിടെ അപൂർവമായ രീതിയിൽ വലിയ ഇടിവ് അനുഭവപ്പെട്ടിട്ടുണ്ട്.

കാഞ്ഞങ്ങാട്: കേരള ഭാഗ്യക്കുറിയുടെ ബമ്പർ ടിക്കറ്റുകളുടെ വിൽപ്പനയിൽ അടുത്തിടെ കാണാത്ത രീതിയിൽ വലിയ ഇടിവാണ് അനുഭവപ്പെടുന്നത്. പ്രതീക്ഷിച്ചതിനേക്കാൾ കുറവാണ് ഈ വർഷത്തെ പൂജാ ബമ്പർ ടിക്കറ്റുകൾ വിറ്റുപോകുന്നത്. നറുക്കെടുപ്പിന് ഇനി രണ്ടാഴ്ച മാത്രമുള്ളപ്പോൾവരെ 26 ലക്ഷം ടിക്കറ്റുകൾ മാത്രമാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളിൽ 39 ലക്ഷം വിറ്റിരുന്നു. അതേസമയം, നറുക്കെടുപ്പിന് രണ്ടാഴ്ച മുൻപ് മാത്രം എടുത്ത സ്വകാര്യ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 32 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടിരുന്നു.

300 രൂപ വിലയുള്ള പൂജാ ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. ഈ വർഷം നവരാത്രിയും വിജയദശമിയും കഴിഞ്ഞാണ് പൂജാ ബമ്പർ വിപണിയിലെത്തിയത്. തിരുവോണം ബമ്പർ ടിക്കറ്റിന്റെ നറുക്കെടുപ്പ് നീണ്ടതിനെ തുടര്‍ന്ന് പൂജാ ബമ്പർ ലഭ്യതയും വൈകുകയായിരുന്നു.

ജിഎസ്ടി വർധിച്ചതോടെ ഏജൻസി കമ്മീഷനും സമ്മാന കമ്മീഷനും കാര്യമായി കുറയുകയും, ഇത് ലോട്ടറി തൊഴിലാളികളുടെ ദിവസവരുമാനത്തെ നേരിട്ട് ബാധിക്കുകയും ചെയ്തു. ഇതേ സാഹചര്യത്തിലാണ് ബമ്പർ ടിക്കറ്റുകളുടെ വിൽപ്പനയും പ്രതീക്ഷിച്ചതുപോലെ നടക്കാതിരിക്കുന്നത്. കമ്മീഷൻ കുറവ് പരിഹരിക്കാമെന്ന് ധനമന്ത്രി വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് ഇനിയും നടപ്പിലാക്കിയിട്ടില്ല

ലോട്ടറി കാര്യാലയങ്ങളിൽ നിന്നും പൂർണമായും വിതരണം നടന്നിട്ടും, പ്രതിദിന ലോട്ടറി ടിക്കറ്റുകൾ പല ദിവസങ്ങളിലും ചെറുകിട ഏജന്റുമാരുടെ കൈകളിൽ വിറ്റഴിക്കാതെ ബാക്കിവരുന്നു. മൊത്തവിതരണക്കാരിൽ നിന്ന് ടിക്കറ്റ് വാങ്ങി വിൽക്കുമ്പോൾ 50 രൂപ വിലയുള്ള ഒരു ടിക്കറ്റിൽ ചെറുകിട ഏജന്റുമാർക്ക് ഇതുവരെ ലഭിച്ചിരുന്നത് 7.35 രൂപ കമ്മിഷനായിരുന്നു. എന്നാൽ ജിഎസ്ടി വർധന നടപ്പിലായതോടെ ഈ കമ്മിഷൻ 6.35 രൂപയായി കുറഞ്ഞു.

അതു പോലെ, വിൽക്കുന്ന ടിക്കറ്റിന് 5,000 രൂപ സമ്മാനം വന്നാൽ ഏജന്റിന് ലഭിച്ചിരുന്ന സമ്മാന കമ്മിഷൻ 570 രൂപയിൽ നിന്ന് 450 രൂപയായി കുറഞ്ഞിട്ടുണ്ട്

ഈ വാർത്ത പങ്കിടുക:

Advertisement
Logo
ആപ്പ് ഡൗൺലോഡ്
Advertisement